കുവൈറ്റ് മണി എക്സ്ചേഞ്ച് വഴി നടത്തുന്ന പണ കൈമാറ്റങ്ങളിൽ നിയന്ത്രണം ശക്തമാക്കി. പണമിടപാടുകളിൽ സുഹൃത്തുക്കളെ സഹായിക്കുന്നവർക്കും വിദേശത്ത് ജീവനക്കാരുള്ള ബിസിനസുകൾക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്ന വ്യക്തികൾക്കും അധികൃതർക്ക് മുന്നിൽ വിശദീകരണം നൽകേണ്ടി വന്നേക്കാം.
50 ദിനാറിൽ താഴെയുള്ള തുകകൾക്ക് പോലും സാമ്പത്തിക കൈമാറ്റങ്ങളിൽ യഥാർത്ഥ ഗുണഭോക്താക്കളുടെ സ്ഥിരീകരണം ഉറപ്പാക്കാൻ കുവൈറ്റ് സെൻട്രൽ ബാങ്ക് കർശനമായ നടപടികൾ നടപ്പിലാക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. ആവർത്തിച്ചുള്ളതോ തുകയിൽ സ്ഥിരതയുള്ളതോ ആയ ഇടപാടുകളിലേക്കും നിരീക്ഷണം വ്യാപിപ്പിക്കും ,
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി, കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെ പോരാടുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് നിയന്ത്രണ കർശനത വർദ്ധിപ്പിച്ചിരിക്കുന്നത്. സ്രോതസ്സുകൾ പ്രകാരം, പുതിയ നിയമങ്ങൾ സെൻട്രൽ ബാങ്കിന്റെ മേൽനോട്ടം വർദ്ധിപ്പിക്കുന്നതിനും കുവൈറ്റിലേക്കും പുറത്തേക്കും സാമ്പത്തിക കൈമാറ്റം FATE ന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ നിയന്ത്രണങ്ങൾ പ്രകാരം, ഇടപാട് പ്രക്രിയയിലുടനീളം ഉപഭോക്ത്യ വിവരങ്ങളും യഥാർത്ഥ ഗുണഭോക്ത്യ ഡാറ്റയും പരിശോധിച്ചുറപ്പിക്കുന്നുണ്ടെന്ന് എക്‌സ്‌ചേഞ്ച് കമ്പനികൾ ഉറപ്പാക്കണം. കൂടാതെ, ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് അതിന്റെ സാധുത സ്ഥിരീകരിക്കേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതും ഈ ജാഗ്രതാ നടപടികളിൽ ഉൾപ്പെടുന്നു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്