ഐഎസ് ഭീകര സംഘടനയിൽ ചേരാൻ ശ്രമിച്ചതിനും സുരക്ഷാ സേനയ്ക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വദേശി പൗരന് കോടതി കഠിന ജോലിയോട് കൂടിയ ഏഴ് വർഷം കഠിന തടവ് ശിക്ഷ വിധിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . ഐഎസിൽ ചേരാൻ വ്യക്തികളെ റിക്രൂട്ട് ചെയ്തതിലും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഓപ്പറേഷൻ സംഘടിപ്പിച്ചതിലും കുവൈത്ത് രാജാക്കന്മാർ ഉൾപ്പെടെയുള്ള ഗൾഫ് നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെ തുടർന്നാണ് പ്രതിയെ ലെബനനിൽ നിന്ന് കുവൈത്തിലേക്ക് മാറ്റിയത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ക്രിമിനൽ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കുവൈറ്റിൻറെ ശ്രമങ്ങളുടെ ഭാഗമായി സുപ്രദാന സംഭവത്തെ രേഖപ്പെടുത്തി .
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്വദേശി പൗരന് 7 വർഷം കഠിന തടവ്








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്