ഈ വർഷം ആദ്യ പകുതിയിൽ 83,000 എമർജൻസി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഔദ്യോഗിക വക്താവ് ഒസാമ അൽ-മദേൻ അറിയിച്ചു. ഈ റിപ്പോർട്ടുകളിൽ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പരിക്കേറ്റ വ്യക്തികളെ കൊണ്ടുപോകുന്നതും, സ്ഥലത്തെ ചികിത്സ നൽകുന്നതും, ആശുപത്രികളിൽ രോഗികളെ ചികിത്സിക്കുന്നതും ഉൾപ്പെടുന്നു.
അൽ-അഖ്ബർ ചാനലിലെ “ഇഷ്‌റാഖത്ത് കുവൈത്തിയ” പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് അടിയന്തിര കേസുകളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അൽ-മദേൻ എടുത്തുപറഞ്ഞു. വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെ റിപ്പോർട്ടുകളുടെ എണ്ണം തുടർന്നുള്ള മൂന്ന് മാസങ്ങളിലുള്ളതിനേക്കാൾ 5,000 ത്തോളം കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ശൈത്യകാലത്തിനായുള്ള തയ്യാറെടുപ്പുകളെ കുറിച്ച്, ലഭിച്ച എല്ലാ റിപ്പോർട്ടുകളും പഠിക്കാനും അവ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് വിലയിരുത്താനും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനും വകുപ്പ് മുൻ വർഷത്തെ ഡാറ്റ ഉപയോഗിച്ച് ശ്രമിക്കുന്നുണ്ടെന്ന് അൽ-മദേൻ വിശദീകരിച്ചു.
ക്യാമ്പ് സൈറ്റുകളിൽ നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ പ്രഥമശുശ്രൂഷാ പോയിൻ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.രാജ്യത്തെ ക്യാമ്പിങ് ഏരിയകളിൽ അടിയന്തര മെഡിക്കല് സേവനം ഉറപ്പാക്കാൻ ആംബുലൻസുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്