Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷം ഇതുവരെയുള്ള പത്തുമാസം നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണത്തിൽ കുറവെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്തുമാസത്തിനിടെ 13,000 പേരെയാണ് വിവിധ കാരണങ്ങളാൽ നാടുകടത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ
സ്ഥിതിവിവരക്കണക്കു പ്രകാരം 2018ൽ 34,000വും 2019ൽ 40,000വും വിദേശികളാണ് നാടുകടത്തപ്പെട്ടത്. ഈ വർഷം ഒക്ടോബർ വരെ 13,000 പേരെ മാത്രമാണ് നാടുകടത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവിസുകളിൽ ഉണ്ടായ നിയന്ത്രണവും പരിശോധന നടപടികൾ കുറഞ്ഞതും ആണ് നാടുകടത്തൽ കുറയാൻ കാരണമായി പറയപ്പെടുന്നത്.
ഏപ്രിലിൽ പൊതുമാപ്പ് നടപ്പാക്കിയതിനാൽ പലർക്കും നിയമവിധേയമായിതന്നെ
9 നാട്ടിലേക്ക് മടങ്ങാനും സാധിച്ചിട്ടുണ്ട്.
തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ, താമസരേഖകൾ ഇല്ലാത്തവർ, വിവിധ
കേസുകളിൽ കോടതി നാടുകടത്തൽ വിധിച്ചവർ, ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയവർ എന്നിവരെയാണ് ഈ വർഷം നാടുകടത്തിയത്.
നിലവിൽ 900 പേർ മാത്രമാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത്.
വിമാനസർവിസ് ഇല്ലാത്തതു കാരണമാണ് ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ
വൈകുന്നതെന്ന് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ