Times of Kuwait
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസിന് ആഴ്ചയിൽ 5528 സീറ്റ് അനുവദിച്ച് കുവൈത്ത് വ്യോമയാന വകുപ്പ്. ഇതിൽ പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും പങ്കിട്ടെടുക്കും. ഇന്ത്യൻ വിമാന കമ്പനികളുടെ
വിഹിതം വീതിച്ചുനൽകാൻ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി
യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന് അയച്ച കത്തിൽ നിർദേശിച്ചു.
ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് രാവിലെ കൊച്ചിയിൽ നിന്ന് എത്തി. ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസിന് വിലക്ക്ഏർപ്പെടുത്തിയത് തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ് ഇപ്പോൾ സർവീസ് ആരംഭിക്കുന്നത്.
More Stories
കുപ്പിവെള്ളത്തിന് ക്ഷാമമില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി കുവൈറ്റ് വാണിജ്യ മന്ത്രാലയം
കുവൈറ്റിൽ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത
കുവൈറ്റിൽ നിന്ന് ദൃശ്യമായ ബാലിസ്റ്റിക് മിസൈലുകൾ രാജ്യത്തിന് ഭീഷണിയില്ലെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ്