ചികിത്സയിലായിരുന്ന 13 ഇന്ത്യക്കാരിൽ 9 പേർ ആശുപത്രി വിട്ടു; ജാബർ ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില സ്ഥാനപതി വിലയിരുത്തി
കുവൈറ്റ് സിറ്റി, ജൂൺ 9: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. നിലവിൽ ജാബർ ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റവരെ നേരിട്ടെത്തി കണ്ട സ്ഥാനപതി, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിയുകയും എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ സഹായങ്ങളും പൂർണ്ണ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
കഴിഞ്ഞ ജൂൺ 3-നാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് പരിക്കേറ്റ 13 ഇന്ത്യൻ പൗരന്മാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ 9 പേർ സുഖം പ്രാപിച്ച് ഇതിനകം ആശുപത്രി വിട്ടതായും അവശേഷിക്കുന്ന നാല് പേർ മാത്രമാണ് നിലവിൽ ആശുപത്രിയിൽ തുടർചികിത്സയിൽ കഴിയുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും അവരുടെ സുഖപ്രാപ്തിയും എംബസി അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ആശുപത്രി അധികൃതരുമായും പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായും എംബസി നിരന്തരം ഏകോപനം നടത്തിവരുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാവിധ നിയമ-വൈദ്യസഹായങ്ങളും തുടർന്നും ലഭ്യമാക്കുമെന്നും ഇന്ത്യൻ എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും