കുവൈറ്റ് സിറ്റി: രാജ്യത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ ഇന്ന് (തിങ്കളാഴ്ച) സിവിൽ ഡിഫൻസ് സൈറണുകളുടെ പരീക്ഷണം നടക്കും. രാവിലെ പത്തു മണിക്ക് രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഒരേസമയം സൈറണുകൾ മുഴങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനുള്ള സംവിധാനത്തിന്റെ സാങ്കേതിക സജ്ജീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനായുള്ള പതിവ് പരീക്ഷണമാണിതെന്ന് അധികൃതർ വ്യക്തമാക്കി. സൈറൺ മുഴങ്ങുമ്പോൾ പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഓരോ മാസത്തെയും ആദ്യ തിങ്കളാഴ്ച ഇത്തരത്തിൽ സൈറൺ പരീക്ഷണം നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സൈറണുകളിൽ നിന്നുള്ള വിവിധ ശബ്ദസന്ദേശങ്ങൾ തിരിച്ചറിയാനും അവ പാലിക്കാനും പൊതുജനങ്ങളെ ശീലിപ്പിക്കുക എന്നതും ഈ പരീക്ഷണത്തിന്റെ ലക്ഷ്യമാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും സുരക്ഷാ വിഭാഗം അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ