ഖത്തർ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചു കുവൈറ്റ്. ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ്. മേഖലയിലുടനീളമുള്ള സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് ഭീഷണിയാകുന്ന അപകടകരമായ ഒരു വ്യാപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഖത്തർ നേതൃത്വത്തിനും, സർക്കാറിനും , ജനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുന്നതായും ഈ ആക്രമണത്തിന് ആനുപാതികമായി പ്രതികരിക്കാനുള്ള ഖത്തറിന്റെ അവകാശം ഉൾപ്പെടെ, അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാൻ സ്വീകരിച്ച എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായും കുവൈറ്റ് അറിയിച്ചു.
ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും കുവൈത്തിന്റെ സുരക്ഷയുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ഖത്തറിനെ സഹായിക്കുന്നതിനുള്ള സന്നദ്ധതയും കുവൈറ്റ് പ്രകടിപ്പിച്ചു.ആക്രമണത്തെ വിജയകരമായി നേരിട്ടതിന് ഖത്തർ വ്യോമ പ്രതിരോധ സേനയെ പ്രസ്താവന പ്രശംസിച്ചു. മേഖലയിലെ സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കണമെന്നും, പ്രത്യേകിച്ച് ഇസ്രായേൽ അധിനിവേശ സേനയുടെ പ്രവർത്തനങ്ങൾ കാരണം വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സംയമനം പാലിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് സംയുക്ത ശ്രമങ്ങളുടെയും പ്രാദേശിക, അന്തർദേശീയ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെയും പ്രാധാന്യം കുവൈറ്റ് ഊന്നിപ്പറഞ്ഞു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്