പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർപ്രിന്റ്റ് സേവനങ്ങൾ ദിവസവും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ നൽകുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു ,
നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് “മെറ്റാ” പോർട്ടൽ അല്ലെങ്കിൽ സർക്കാർ ആപ്ലിക്കേഷൻ ആയ “സഹേൽ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവാസികൾക്ക് ബയോമെട്രിക് വിരലടയാളം സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31ന് അവസാനിക്കും.
വിരലടയാള നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തവരുടെ എല്ലാ ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയുന്നു. തുടക്കത്തില്‍ ഇലക്ട്രോണിക് പേമെന്റുകള്‍, പണം കൈമാറ്റം എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തുടര്‍ന്ന് ബാങ്ക്, വിസ, മാസ്റ്റർ കാർഡുകൾ പിന്‍വലിക്കും. നിക്ഷേപവും മരവിപ്പിക്കും .കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാനും രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാനും അധികൃതർ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്