ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വിരലടയാളം വ്യാജമായി പതിച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ.
ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെയും ജീവനക്കാരുടെയും വിരലടയാളം വ്യാജമായി നിർമിച്ചതിന് മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെ ആണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തത്. ഈ പ്രവാസികൾ ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നുവെന്നും ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് വേണ്ടി വിരലടയാളം പതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഈ സെക്യൂരിറ്റി ഗാർഡുകൾ അവരുടെ വിരലടയാളം രേഖപ്പെടുത്തുന്നതിന് ആ ജീവനക്കാരിൽ നിന്ന് പ്രതിമാസം 10 ദിനാർ ഈടാക്കുന്നതായി റിപ്പോർട്ട് പറയുന്നു. പ്രതികളിൽ നിന്ന് ജീവനക്കാരുടെ 40 സിലിക്കൺ വിരലടയാളങ്ങൾ അധികൃതർ കണ്ടെടുത്തു.
സിലിക്കൺ വിരലടയാളം പിടിച്ചെടുത്ത ഓരോ ജീവനക്കാരനെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നുണ്ടെന്നും സംശയിക്കുന്ന എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി