ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ രാജ്യത്ത് താമസരേഖയുമായി ബന്ധപ്പെട്ട (റെസിഡൻസി) വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾപ്രകാരം താമസരേഖയുമായി ബന്ധപ്പെട്ട വരുമാനത്തില്‍ 74 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ 4.69 മില്യൺ ദീനാറാണ് അധിക വരുമാനമായി സര്‍ക്കാറി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ ഗതാഗതനിയമലംഘനങ്ങളിൽനിന്നുള്ള വരുമാനവും 25 ശതമാനം കൂടിയിട്ടുണ്ട്. നേരത്തേ മുതല്‍ ജൂൺ വരെയുള്ള കാലയളവില്‍ വിവിധ ഗൾഫ് രാജ്യങ്ങളിലെ വാഹനങ്ങൾക്ക് എട്ടു ദശലക്ഷം ദീനാർ പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.








More Stories
ഗൾഫ് മേഖലയിലെ മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരം ; അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആര്‍മി ജനറല്‍ കമാന്‍ഡ്
യുദ്ധവാർത്തകളും ദൃശ്യങ്ങളും പങ്കുവെക്കരുത്; കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം